Tuesday, August 28, 2018

വാർധക്യം


നിന്നോടുള്ള സ്നേഹത്തിന്റെ ആഴങ്ങളിലെവിടെയോ എന്റെ പ്രണയത്തിനു ചിത കൊളുത്താൻ മറന്നുപോയി ഞാൻ... എരിഞ്ഞടങ്ങാതെ പോയതിനാലാവാം മഴയിലാ മുറിവുകൾ ഉണങ്ങാതെ പോവുന്നത്... പെയ്തതൊക്കെയും നോവായ് ഉയർത്തെഴുന്നേൽക്കുന്നു.. അതിന്റെ തീക്ഷ്ണതയിൽ ഞാൻ തളർന്നു പോകുന്നത് നീ അറിയാതെ പോകയാണോ.. ചിലതു കാലത്തിനുപോലും മായ്ക്കാനാവാതെ... അവയ്ക്കിനി മരണം എന്റെ ചിതയിൽ മാത്രം..

Friday, July 27, 2018

യാത്രാമൊഴി


പറയാൻ ഒന്നുമില്ലെനിക്ക് .. തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പറഞ്ഞു .. എവിടെ വേണമെങ്കിലും പൊയ്ക്കോ ... പക്ഷെ .. എല്ലാം കഴിഞ്ഞു വരണം , നീ അരികിൽ .. എന്റെ ശരികൾ മാത്രമായിരുന്നു നീ . പക്ഷെ ഉള്ളിലെവിടെയോ ... അത് നിനക്ക് എന്നെക്കാളും അറിയാൻ പറ്റുമായിരുന്നു .. മതിലുകൾ മുൻപേ പണിഞ്ഞതുകൊണ്ട് നിനക്ക് രക്ഷപെടാം ... കുമ്പസാരം നടത്തിയിട്ടുണ്ട് ... തടവുകാരൻ ഞാൻ മാത്രമാണ് ... നീ സ്വതന്ത്രയാണ്‌... എന്റെ സ്വപ്‌നങ്ങൾ എന്റേത് മാത്രമാണ് ... നഷ്ടങ്ങളും ...

മൃതസഞ്ജീവനി


തെറ്റ് ചെയ്ത മനസിന് ശിക്ഷ വിധിച്ചു ... ഒരോ നിമിഷവും വധ ശിക്ഷ ... ശരീരത്തിന് ശിക്ഷ വേണം ... ഇരുട്ടിൽ ... ശരീരത്തിന് കൊലക്കയർ മുറുക്കി ... സുഖം... ദുഃഖം .. അതിനിടയിൽ എവിടെയോ ആരാച്ചാർക്ക് വേദന.. എന്റെ ശരീരം വേദനിച്ചില്ല.. മനസ് മാത്രം മുറിഞ്ഞു നീറി മരവിച്ചു .. ഒടുവിൽ ഞാൻ തളർന്നു .. ആരാച്ചാർ തലയിലെ തുണിയഴിച്ചു .. ശിക്ഷ കഴിഞ്ഞു .. ...മിണ്ടാതെ ഞാൻ നടന്നു.. ഒന്നും സംഭവിക്കാത്തപോലെ .. ശരീരം മരിച്ചു വീണു .. .. മനസ് വീണ്ടും പുനർജനിച്ചുകൊണ്ടേയിരുന്നു ... ഓരോ ജനനവും മരണത്തിനു വേണ്ടി മാത്രം ... രണ്ടാമതും തെറ്റ് ചെയ്തു... പക്ഷെ ഇതെന്റെ ശരിയാണ് .. ഇനി ശരിക്കുള്ള ശിക്ഷ .. കാലം ശിക്ഷ വിധിക്കട്ടെ ..

Thursday, July 5, 2018

മറുപടി


മുളപൊട്ടി വീഴും മുൻപേ വാടി വീണ... വീണ്ടും പിറന്നു വീഴാൻ കൊതിക്കുന്ന ഒരു പ്രണയത്തിന്റെ ഓർമയിൽ ... ചിതയ്ക്കു വിറകൊരുക്കുന്ന ഏതോ പാഥികന്റെ തൂലികയിൽ പിറന്നു വീണ വരികൾ...
ഒരു ചുടു ചുംബനം കൊതിപ്പു ഞാൻ കാത്തു നിൽകാം, നിശ്വാസമകലുവോളം.. ഒടുവിൽ മാത്രം നിയെത്തുമെങ്കിൽ ഒരിറ്റു കണ്ണുനീരും കരുതി വെക്കണം.. പുതയ്ക്കാൻ കോടി മുണ്ട് തന്നു പോയ പ്രണയമുണ്ടായിരുന്നു.. ചിതയൊരുക്കും മുൻപ്... മറക്കാതെ പുതപ്പിക്കണം.. മുറിയിൽ ചിതലെടുക്കാതെ കരുതി വച്ചിട്ടുണ്ട് ഞാൻ...
എഴുതിയതാർക്കു വേണ്ടിയെന്നറിയുന്നവൾ എഴുതിയവനെയും അറിയട്ടെ .. അറിയാതെ പോകയെങ്കിൽ അവന്റെ ചിതയിൽ ഈ വരികളും എരിഞ്ഞു തീരട്ടെ...

നിനക്ക് മാത്രം..







  നിന്‍റെ  സങ്കടങ്ങളിലെന്നപോലെ..  നിന്‍റെ  സന്തോഷങ്ങളിലും.. കൂടെ  നിൽക്കാൻ  പറ്റാതിരിക്കയെന്നതാണ്  ഈശ്വരൻ  തന്ന  വിധി..  പൊറുക്കണം  ഈ  സഹയാത്രികനോട്...

ഇനിയൊരു  ജന്മമുണ്ടെങ്കിൽ  നിനക്ക്  നൽകാൻ  ഒരു  തണലാവണം..  നിന്‍റെ  കണ്ണുനീരിൽ  എനിക്ക്  കൂടെ നിന്ന്  നനയണം... നിന്‍റെ  സന്തോഷങ്ങളിൽ  ഉള്ളറിഞ്ഞു  ചിരിക്കണം.. 


നിന്‍റെ  വാക്കുകളേറ്റു  മുറിഞ്ഞു  വീണതൊക്കെ  ഇന്ന്  ശരിയെന്നു    മനസ് പറയുന്നു.... അതിലേറ്റവും  വലിയ  ശരി നീ  പറഞ്ഞ  വാക്കുകളാണ്..  "ശരിതെറ്റുകളുടെ  കണക്കെടുപ്പ്  കഴിഞ്ഞു  ഒന്നും തീരുമാനിക്കപ്പെടണമെന്നില്ല"...  ഈ  വാക്കുകൾ  കടമെടുക്കട്ടെ  ഞാൻ...  ശരിതെറ്റുകൾക്ക്  ഒരുപിടി  അകലെനിന്ന്  പ്രണയത്തിന്‍റെ  കൈ  പിടിക്കട്ടെ  ഞാൻ..  

മകളോടുള്ള സ്‌നേഹം  മുളയ്ക്കുന്നതിനു  മുൻപേ  പ്രണയിക്കണം...  അല്ലെങ്കിലെന്‍റെ  പ്രണയത്തിനു  ജന്മം  നൽകാൻ  കഴിയാതെ  പോവും...  ആ  വീർപ്പുമുട്ടലിൽ..  അതിന്‍റെ    കനലെറ്റ്‌  വാടി  കൊഴിഞ്ഞുപോവുമീ ഞാൻ...  







  നിന്‍റെ  മൗനം  അതിലെല്ലാമലിഞ്ഞു  ചേർന്നിരിപ്പുണ്ട്...