Saturday, March 29, 2014

അതിര്‍വരമ്പുകള്‍


അവള്‍ പറഞ്ഞു ഞാന്‍ പ്രണയിക്കുന്നു..
എന്‍റെ കാതുകളില്‍ തട്ടി അവ അകന്നുപോയി.
അവള്‍ പറഞ്ഞു എന്‍റെ മൌനത്തിന്‍റെ പരിഭാഷയാണത്..
ഞാന്‍ നിഴലിനും വെയിലിനുമിടയില്‍.
അതിര്‍ വരമ്പുകള്‍ നിര്‍ണയിക്കപ്പെടുന്നില്ല,
വെയില്‍ സന്ധ്യയ്ക്ക് വഴിമാറിയ നിമിഷമല്ല
പുതിയ പുലരിയിലെ പഴയ തിളക്കം...
അതിന്‍റെ താപം പിന്നെയും എന്നിലേക്ക്....
ഞാന്‍ പക്ഷെ നിഴലിനു പുറകെയാണ്,
ആ നിഴലില്‍ പഴയ കുസൃതിയുണ്ട്,
പഴയ താളമുണ്ട്.
പരിഭവം വളരെ വിരളമാണ്, എങ്കിലും...
ഇനി തിരിച്ചറിവിന്‍റെ നിമിഷങ്ങള്‍
നിഴലിനും വെയിലിനുമിടയിലെ അതിര്‍വരമ്പുകള്‍ക്ക്-
കാലം സക്ഷിയാവട്ടെ
എനിക്ക് സഞ്ചരിക്കണം നിന്റെ മിഴിയിണയിലെ
അതിര്‍വരമ്പുകള്‍ തേടി.....

സഞ്ചാരം


"Man Is A Social ANIMAL.."
സമൂഹം രചിക്കപ്പെട്ട പരിമിതിക്കുള്ളിലെ
തളയ്ക്കപ്പെട്ട മാവോയിസ്റ്റുകള്‍..
രക്തത്തിന്‍റെ ചുവപ്പിനെ തിരിച്ചറിയുന്ന
ഓരോ ജീവന്‍റെ തുടിപ്പുകള്‍.
ചെങ്കൊടിയിലെ ചുവപ്പിലെ തണലിനെയല്ല
മറിച്ച് അതേചുവപ്പിനെ ഹൃദയരക്തം കൊടുത്ത്
പരിമിതികളെ തച്ചുടച്ച മഹാരഥന്‍മാരുടെ
കാല്‍പാടുകള്‍ നെഞ്ഞിലേറ്റി സഞ്ചരിക്കുന്ന
ഓരോ ജീവനും അവകാശമുണ്ട്,
ഒരു നല്ല തലമുറയുടെ ഭാഗഭാക്കാവാന്‍..
ചിന്തിക്കുക..
നിങ്ങളുടെ ചിന്ദകള്‍ ശരിയായ ദിശയിലേക്കാണോ സഞ്ചരിക്കുന്നത്..?

ഓട്ടോഗ്രാഫ്‌


പുതുമഴയുടെ സംഗീര്‍ത്തനം പോലെ
പനിനീര്‍പൂവിന്‍റെ പുഞ്ചിരിയുമായ്
ഹൃദയവിപഞ്ചികയില്‍
അനുപമമായ പ്രണയപുഷ്പങ്ങള്‍
എനിക്കായ് സമ്മാനിച്ച
എന്‍റെ പ്രണയിനിക്ക്...

തൂലിക

മറന്നുവച്ച ആഗ്രഹങ്ങള്‍ക്ക് പുറകെ പോകാതെ
കാലം നെയ്തു തന്ന ചെറുവസന്തത്തില്‍ ചേക്കേറി
പരിമിതികളുടെ കോട്ടയിലെ രാജകുമാരനായി
സമയത്തിന് സമാന്ദരമായി സഞ്ചരിക്കുന്ന നിമിഷം..
എന്‍റെ തൂലികയില്‍ നിറങ്ങള്‍ നിറഞ്ഞു നിന്ന നിമിഷം
വളരെ വിരളമായിരുന്നു..
തികച്ചും മരുഭൂമി തന്നെയായിരുന്നു,
കുറച്ചു നിമിഷം മുന്പുവരെയും...
പതിവിനു വിപരീതമായി മനസു പ്രക്ഷുബ്ധമായിരുന്നു ഇന്ന്...
ഞാന്‍ വീണ്ടും എന്നിലെ നഷ്ടവസന്തങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുകയാണോ
അതോ കാലം വരഞ്ഞുവച്ച പഴയ പാത എന്നെ തേടി വരികയാണോ..
കാരണം എന്തുതന്നെയാവട്ടെ എന്‍റെ തൂലിക ചലിച്ചു തുടങ്ങുകയാണ്
ശരിതെറ്റ്കള്‍ക്കിടയിലെ സങ്കര്‍ഷഭരിതമായ അതിര്‍വരമ്പുകള്‍ തേടി
എന്‍റെ ശരീരവും മനസും യാത്രചെയ്യുകയാണ്.
ആയുസ് നൈമിഷികമെന്ന സത്യം തിരിച്ചറിയുന്നു. ഒരു പക്ഷെ തിരിച്ചറിവുകള്‍ ചിന്ദകളെ പുതിയതലങ്ങളിലേക്ക്....
എന്തിരുന്നാലും എന്‍റെ തൂലിക ചലിച്ചു തുടങ്ങട്ടെ...
പുതിയ ആശയങ്ങള്‍ തളിരിടട്ടെ....
അവ സഞ്ചരിച്ചുതുടങ്ങട്ടെ ശരിതെറ്റുകള്‍ക്കുമപ്പുറത്ത്....